വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെ വീഴ്ത്തി ന്യൂസീലാന്‍ഡിനു കന്നി വിജയം

ഗുവാഹത്തി: വനിതകളുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിനെ ന്യൂസീലാന്‍ഡ് തോല്‍പിച്ചു. നൂറു റണ്‍സിനാണ് ന്യൂസീലാന്‍ഡിന്റെ വിജയം. 228 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടരുകയായിരുന്ന ബംഗ്ലാദേശിന് 39.5 ഓവറില്‍ 127 റണ്‍സിന് തോല്‍വി സമ്മതിക്കേണ്ടി വന്നു. വെറും മൂന്നു താരങ്ങള്‍ മാത്രമാണ് ബംഗ്ലാ നിരയില്‍ നിന്നു രണ്ടക്ക സ്‌കോര്‍ കരസ്ഥമാക്കിയത്. ഈ ലോകകപ്പിലെ ന്യൂസീലാന്‍ഡിന്റെ ആദ്യ ജയമാണിത്. ന്യൂസീലാന്‍ഡിനു വേണ്ടി ലേ തഹുഹു, ജെസ് ഖേര്‍ എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലാന്‍ഡ് അമ്പത് ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സ് നേടി. ക്യാപ്റ്റന്‍ സോഫി ഡിവൈന്‍ അറുപത്തഞ്ച് റണ്‍സും ബ്രൂക്ക് ഹാലിഡേ 69 റണ്‍സും എന്നിവര്‍ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ അര്‍ധ സെഞ്ചുറിയിലൂടെ മികച്ച പങ്ക് വഹിച്ചു.