കൊട്ടാരം കെട്ടും മുമ്പേ നീ
പട്ടിക്കൂടുണ്ടാക്കി
വിണ്ണോളമെത്തുന്ന
മതിലുണ്ടാക്കി
അന്യർക്ക് പ്രവേശനമില്ലാത്ത
അഹങ്കാരത്തിന്റെ
മട്ടുപാവിലിരുന്ന്
പകലിനെ യി രുട്ടാക്കി
വിശപ്പിനെ വാരി തിന്ന
നിന്റെ അയൽക്കാരൻ
.
പകൽ
പകലാണെന്നും
രാത്രി രാത്രിയാണെന്നും
തിരിച്ചറിഞ്ഞു
സങ്കടങ്ങളെ
പ്രകാശത്തിലേക്കും
പൂക്കളിലേക്കും
തുറന്നിട്ടു
പ്രളയകാലത്ത്
മതിലുകളില്ലാത്ത
ആ
അയൽക്കാരന്റെ
പൊതിച്ചോറിലാണ്
അഹങ്കാരമേ
നിന്റെ
അന്നനാളത്തിൽ
പ്രകാശം
മുളപൊട്ടിയെതെന്ന്
നീ
തിരിച്ചറിയും
വരെ
ഈ
ഭൂമി കറുത്തിരിക്കും
ആദ്യം പട്ടിക്കൂടുയരും
പിന്നെ
മതിൽ
പിന്നെ പിന്നെ
അന്യർക്ക്
പ്രവേശനമില്ല
ഫൂ….
വസന്തം
പുഞ്ചിരിക്കുന്നത്
ഇല്ലായ്മയിലാണ്!